നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആർതർ ജാക്സൻ

അവൻ എന്റെ ഉള്ളത്തെ അറിയുന്നു

ഒരു ഷോപ്പിങ്ങ് മാളിൽ മുമ്പിലുള്ളയാൾ പണമടച്ച് മാറിയപ്പോൾ ഞാൻ കാഷ് കൗണ്ടറിനടുത്തേക്ക് നീങ്ങി നിന്നു. പെട്ടെന്ന്, ഒരാൾ ദേഷ്യത്തോടെ എന്നോടിടപെട്ടു. അവർ എനിക്കു മുമ്പേ അവിടെയുണ്ടായിരുന്നു എന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്റെ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആത്മാർത്ഥമായി സോറി പറഞ്ഞു. പക്ഷെ അവരത് മുഖവിലക്കെടുത്തില്ല.

ഇതു പോലുള്ള സന്ദർഭം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? നിങ്ങൾക്ക് ഒരു തെറ്റ് പറ്റുന്നു, തെറ്റ് സമ്മതിച്ച് ക്ഷമ ചോദിക്കുന്നു, പക്ഷെ മറ്റെയാൾ അത് നിഷ്കരുണം തിരസ്കരിക്കുന്നു. തെറ്റിദ്ധരിക്കപ്പെടുന്നതും തെറ്റായ കുറ്റാരോപണം നേരിടുന്നതും വലിയ സങ്കടകരമാണ്, പ്രത്യേകിച്ച് നമുക്ക് നല്ല അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട്. അവർ നമ്മുടെ ഹൃദയം ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് നാം എത്ര ആഗ്രഹിച്ചു പോകും!

യെശയ്യാവ് 11: 1-5 വരെയുള്ള ഭാഗത്ത് ദൈവം നിയോഗിച്ചതും ജ്ഞാനത്തോടെ അന്യൂനമായ വിധി പറയുന്നതുമായ ഒരു ഭരണാധികാരിയെ നാം കാണുന്നു. "അവൻ കണ്ണു കൊണ്ടു കാണുന്നതു പോലെ ന്യായപാലനം ചെയ്യുകയില്ല; ചെവി കൊണ്ടു കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല. അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചു കൊടുക്കുകയും ദേശത്തിലെ സാധുക്കൾക്ക് നേരോടെ വിധികല്പിക്കുകയും ചെയ്യും" (വാ. 3, 4). യേശുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലുമാണ് ഇത് യാഥാർത്ഥ്യമായത്. നമ്മുടെ പാപവും ബലഹീനതയും മൂലം എല്ലാം ശരിയായി കാണുന്നില്ലെങ്കിലും എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന സ്വർഗ്ഗത്തിലെ ദൈവം നമ്മെ മുഴുവനായി അറിയുകയും ശരിയായി വിധിക്കുകയും ചെയ്യും എന്നതിൽ നമുക്ക് ആശ്വസിക്കാം.

 

ഇരുണ്ട നിമിഷങ്ങൾ, അഗാധമായ പ്രാർത്ഥനകൾ

"ഞാൻ ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയി" ആ അഞ്ച് വാക്കുകൾ കോവിഡ്-19 മഹാമാരിയിലൂടെ കടന്നുപോയ പ്രശസ്തയായ ഒരു സ്ത്രീയുടെ വേദനനിറഞ്ഞ അനുഭവം വെളിവാക്കുന്നു. ഈ പുതിയ സ്വാഭാവികതയുമായി പൊരുത്തപ്പെടുന്നത് അവൾക്ക് ഒരു വെല്ലുവിളിയായിരുന്നു. അവളുടെ പ്രതിസന്ധി ഘട്ടത്തിൽ, ഒരവസരത്തിൽ ആത്മഹത്യ ചെയ്താലോ എന്നുവരെ അവൾ ചിന്തിച്ചു. തന്നെ താഴോട്ട് വലിക്കുന്ന ചുഴിയിൽ നിന്ന് പുറത്തു കടക്കുവാൻ, തന്നെ കരുതുന്ന ഒരു സുഹൃത്തിനോട് തന്റെ കഷ്ടതകൾ താൻ പങ്കുവയ്ച്ചു.

പ്രക്ഷുബ്ധമായ മണിക്കൂറുകൾക്കും, ദിവസങ്ങൾക്കും, കാലങ്ങൾക്കും നാം പലപ്പോഴും വിധേയരാകാറുണ്ട്. കൂരിരുൾ താഴ്‌വരകളും, കഠിനമായ സ്ഥലങ്ങളും നമ്മുക്കന്യമല്ല, എന്നാൽ അത്തരം സ്ഥലങ്ങളിൽ നിന്ന് പുറത്തുകടക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ചിലർക്ക് മാനസീകാരോഗ്യ വിദഗ്ധരുടെ സഹായവും വേണ്ടി വരും.

സങ്കീർത്തനം 143 ൽ ദാവീദ് തന്റെ ജീവിതത്തിലെ ഇരുണ്ട അവസ്ഥകളിൽ കഴിക്കുന്ന പ്രാർത്ഥനകൾ നാം കേൾക്കുന്നു. ഇതിന്റെ യഥാർത്ഥ സംഭവം വ്യക്തമല്ല. എങ്കിലും, ദൈവത്തോടുള്ള തന്റെ പ്രാർത്ഥന സത്യസന്ധവും പ്രത്യാശ നിറഞ്ഞതുമാണ്. "ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു" (വാ.3-4). ക്രിസ്തുവിലെ വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നാം നമ്മോട് തന്നെയും, നമ്മുടെ സുഹൃത്തുക്കളോടും, ആരോഗ്യ വിദഗ്ദ്ധരോടും പങ്കുവയ്ച്ചാൽ മാത്രം പോരാ. സങ്കീർത്തനം 143-ൽ കാണുന്നതുപോലെ ദൃഢമായ അപേക്ഷയോടും, പ്രാർത്ഥനയോടും കൂടി ആത്മാർത്ഥമായി ദൈവത്തിലേക്ക് (നമ്മുടെ ചിന്തകളുമായി) അടുത്തുവരണം.

നമ്മുടെ ഇരുണ്ട അവസ്ഥകൾ ദൈവത്തിനു മാത്രം ഉത്തരം നല്കാൻ കഴിയുന്ന ജീവനും വെളിച്ചവും ഏകുന്ന ആഴമേറിയ പ്രാർത്ഥനകളുടെ അവസരമായി മാറാം.

സൈമണിന്റെ വീട്ടിലെ നവോന്മേഷം

സൈമണിന്റെ വീട്ടിലേക്കുള്ള എന്റെ യാത്ര അവിസ്മരണീയമായിരുന്നു. നക്ഷത്രഖചിതമായ ആകാശത്തിന്റെ കീഴിൽ അത്താഴത്തിന് കെനിയയിലെ ന്യാഹുരുരുവിൽ അദ്ദേഹത്തിന്റെ ചെറിയ വീട്ടിലേക്ക് ഞങ്ങൾ ചെന്നു. ആ വീടിന്റെ മൺതറയും, വിളക്കിന്റെ വെളിച്ചവും സൈമണിന്റെ പരിമിതമായ വരുമാനത്തെ പ്രതിഫലിപ്പിച്ചു. എന്തായിരുന്നു അവിടെ നിന്ന് കഴിച്ചതെന്ന് ഞാൻ ഓർക്കുന്നില്ല; എന്നാൽ ഞങ്ങൾ അവന്റെ അതിഥികളായി വന്നതിനാൽ സൈമണുണ്ടായ സന്തോഷം എനിക്ക് മറക്കാനാകാത്തതാണ്. അവന്റെ സ്നേഹം നിറഞ്ഞ ആതിഥ്യം യേശുവിന്റെ മനോഭാവത്തോടെയായിരുന്നു-നിസ്വാർത്ഥവും ജീവിതത്തെ സ്പർശിക്കുന്നതും ഉന്മേഷദായകവും.
1 കൊരിന്ത്യർ 16: 15-18 -ൽ, പൗലോസ് ഒരു കുടുംബത്തെക്കുറിച്ച് പരാമർശിക്കുന്നു – സ്തെഫനാസിന്റെ കുടുംബം (വാ. 15). അവരുടെ ശുശ്രൂഷ പ്രസിദ്ധമായിരുന്നു - അവർ "വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു" (വാ. 15). അവരുടെ സേവനം ഭൗമികമായ കാര്യങ്ങളിൽ ആയിരുന്നുവെങ്കിലും (വാ. 17), അതിന്റെ സ്വാധീനത്താൽ പൗലോസ് എഴുതി, "അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ" (വാ. 18).
മറ്റുള്ളവരെ സൽക്കരിക്കുവാൻ അവസരങ്ങളുണ്ടാകുമ്പോൾ, ഭക്ഷണത്തിന്റെ ക്രമീകരണങ്ങളിലും അതുപോലുള്ള മറ്റ് കാര്യങ്ങളിലും നാം കൂടുതൽ ശ്രദ്ധിക്കുന്നു. എന്നാൽ അവ പ്രധാന്യമുള്ളതാണെങ്കിലും, അത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളല്ലെന്ന് നമ്മൾ ചിലപ്പോൾ മറക്കുന്നു. മനോഹരവും മികച്ചതുമായ ഭക്ഷണക്രമീകരണങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്, പക്ഷേ ഒരു ഭക്ഷണത്തിനും നമ്മെ പൂർണ്ണമായി പരിപോഷിപ്പിക്കുവാനും നമുക്ക് ഉന്മേഷം നല്കുവാനും സാധിക്കുകയില്ല. യഥാർത്ഥ പോഷണം ദൈവത്തിൽ നിന്ന് നമ്മിലേക്ക് ഒഴുകിവരേണ്ടതാണ്; അത് നമ്മുടെ ഹൃദയത്തിലാണുണ്ടാകേണ്ടത്. അത് മറ്റുള്ളവരുടെ ഹൃദയങ്ങളിലും എത്തും; അത് ഭക്ഷണശേഷവും വളരെനാൾ അവരെ പോഷിപ്പിക്കുകയും ചെയ്യും.

പൊടിയെന്ന് അറിയുന്നു

ദൈവശുശ്രൂഷക്കാരായ ഞങ്ങളുടെ ആഴ്ചതോറുമുള്ള ഫോൺ വിളിക്കിടയിൽ രവി എനിക്ക് സ്വയം “പൊടിയെന്ന് തോന്നുന്നു “എന്ന് പറഞ്ഞപ്പോൾ പ്രായാധിക്യം മൂലമുള്ള തന്റെ അസുഖങ്ങളും ശാരീരിക ബലഹീനകളുമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി. രവിയും ഭാര്യയും അറുപതുകളുടെ അവസാനത്തിലായിരുന്നു; ഡോക്ടറെ കാണലും സർജറിയും കൂടുതൽ പരിചരണം ലഭിക്കുന്നയിടത്തേക്കുള്ള മാറലും ഒക്കെയായിരുന്നു അവർക്ക് 2020. ജീവിതത്തിന്റെ ആരോഗ്യകാലം അവസാനിച്ചു എന്ന് അവർക്ക് ബോധ്യമായി.

നമ്മുടെ ശാരീരികവും ബൗദ്ധികവും വൈകാരികവും ആത്മീയവുമായ അപൂർണതകളും ബലഹീനതകളും തിരിച്ചറിയാൻ വാർദ്ധക്യം ആകണമെന്നില്ല. ദൈവം തന്റെ പുത്രനായ യേശുവിലൂടെ, വീണുപോയ നമ്മുടെ ലോകത്തിലേക്ക് വരികയും മനുഷ്യൻ എന്ന നിലയിൽ നാം അനുഭവിക്കുന്ന പരിമിതികളെ കൂടെ നിന്ന് മനസ്സിലാക്കുകയും ചെയ്തു (സങ്കീർത്തനങ്ങൾ 103:13). ദാവീദ് വീണ്ടും പറയുന്നു: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു” (വാ. 14). പൊടി എന്ന പദം നമ്മെ ഉല്പത്തിയിലേക്ക് കൊണ്ടു പോകുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു” (2:7).

നിങ്ങൾക്ക് ഈ ദിവസങ്ങളിൽ പൊടിയെന്ന് തോന്നുന്നുണ്ടോ? ഭൗമിക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വാഗതം. പെട്ടെന്ന് തളർന്നു പോകുമെന്ന് തോന്നുമ്പോൾ, ഓർക്കുക, നാം ഒറ്റക്കല്ല എന്ന്. മനസ്സലിവുള്ള നമ്മുടെ ദൈവം “അറിയുകയും” “ഓർക്കുകയും“ ചെയ്യുന്നു. തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ച് ഭൗമികരായ എനിക്കും നിങ്ങൾക്കും പാപക്ഷമ പ്രദാനം ചെയ്തതിലൂടെ ദൈവം തന്റെ സ്നേഹം പ്രദർശിപ്പിക്കുന്നു. ജീവിതത്തിൽ എന്ത് സംഭവിച്ചാലും നമുക്ക് അവനിൽ ശരണപ്പെടാം.

സുരക്ഷിത കരങ്ങൾ

ഒരു കയർ അഴിയുന്നതുപോലെ ഡഗ് മെർക്കിയുടെ ജീവിതത്തിന്റെ നൂലുകൾ ഓരോന്നായി പൊട്ടിവീണു കൊണ്ടിരുന്നു. "കാൻസറുമായുള്ള തന്റെ നീണ്ട പോരാട്ടത്തിൽ എന്റെ അമ്മ തോറ്റു പോയി, ഒരു ദീർഘകാല പ്രണയബന്ധം പരാജയത്തിലേക്കു നീങ്ങുന്നു; എന്റെ സാമ്പത്തികം ശൂന്യമായി.എന്റെ തൊഴിൽ രംഗം ഉണർച്ചയില്ലാതിരിക്കുന്നു. എന്റെ ചുറ്റിലും എന്റെ ഉള്ളിലും ഉള്ള വൈകാരികവും ആത്മീകവുംആയ ഇരുട്ട് ആഴമേറിയതും ദുർബ്ബലമാക്കുന്നതുംപ്രത്യക്ഷത്തിൽ അഭേദ്യവുമായിരുന്നു," പാസ്റ്ററും ശിൽപിയുമായ അദ്ദേഹം എഴുതി. ഈ മൊത്തം സംഭവങ്ങളും, ഇടുങ്ങിയ മച്ചിലെ താമസവുമാണ്,'ദി ഹൈഡിംഗ് പ്ലേസ്' എന്ന തന്റെ ശിൽപം ആവിർഭവിച്ച പശ്ചാത്തലമായി മാറിയത്. ഒരു സുരക്ഷിത ഇടംപോലെചേർത്തു തുറന്നു വച്ചിരിക്കുന്ന ക്രിസ്തുവിന്റെആണിപ്പഴുതുള്ളശക്തമായ കരങ്ങളെ അത് ചിത്രീകരിക്കുന്നു.

ഡഗ് തന്റെ കലാസൃഷ്ടി ഇത്തരത്തിൽ വിശദീകരിച്ചു: "ഈശിൽപം, തന്നിൽ ഒളിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണമാണ്." സങ്കീർത്തനം 32-ൽ, ആത്യന്തികമായ സുരക്ഷിത സ്ഥാനം - ദൈവംതന്നെ –എന്നുകണ്ടെത്തിയ ദാവീദ് എഴുതി -അവിടുന്ന് നമുക്ക്‌ പാപക്ഷമ വാഗ്ദാനം ചെയ്യുന്നു (വാ. 1-5);പ്രക്ഷുബ്ധതയുടെനടുവിൽ പ്രാർത്ഥിക്കുവാൻപ്രചോദിപ്പിക്കുന്നു (വാ.6).ഏഴാം വാക്യത്തിൽ, സങ്കീർത്തനക്കാരൻ ദൈവത്തിലുള്ള തന്റെ ആശ്രയം പ്രഖ്യാപിക്കുന്നുണ്ട്: "നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും"

പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങൾ എങ്ങോട്ടാണ് തിരിയുന്നത്? നമ്മുടെ ഭൗമിക നിലനിൽപിന്റെദുർബ്ബലമായചരടുകൾ അഴിഞ്ഞു തുടങ്ങുമ്പോൾ, യേശുവിന്റെപാപക്ഷമനൽകുന്ന പ്രവൃത്തിയിലൂടെ നിത്യസുരക്ഷിതത്വം നൽകുന്നദൈവത്തിങ്കലേക്ക് നമുക്ക് ഓടാൻ കഴിയുമെന്ന് അറിയുന്നത് എത്രയോനല്ലതാണ്.

തക്ക സമയത്തെ തീരുമാനം

സൈമണും ജെഫ്രിയും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന പരിഹരിക്കപ്പെടാത്ത ഒരു മുറിവുണ്ടായിരുന്നു. ബന്ധം പുനഃസ്ഥാപിക്കുവാനുള്ള സൈമന്റെ ഉദ്യമങ്ങളൊന്നും ഫലം കണ്ടില്ല. ജെഫ്രിയുടെ അമ്മയുടെ മരണവാർത്ത അറിഞ്ഞ ഉടനെ,സൈമൺ, അവളുടെ അമ്മയുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ കെനിയയുടെ  ഉൾപ്രദേശത്തേക്ക് യാത്രയായി. ആ കൂടിക്കാഴ്ചയെ പിന്നീട് സൈമൻ ഇങ്ങനെ അനുസ്മരിച്ചു :“ എങ്ങിനെയാണ് കാര്യങ്ങൾ തിരിഞ്ഞു വരുക എന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ, ആ ശുശ്രൂഷക്ക് ഹൃദയം തുറന്ന, ഫലപ്രദമായ ഒരു സംഭാഷണം ഉണ്ടായി. ഞങ്ങൾ കെട്ടി പിടിച്ചു, സന്തോഷം പങ്കിട്ടു, ഒരുമിച്ച് പ്രാർത്ഥിച്ചു, വീണ്ടും കാണാമെന്ന് തീരുമാനിച്ചു. " സൈമണിനും ജെഫ്രിക്കും നേരത്തേ അനുരഞ്ജനപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്രയും കാലം അനുഭവിച്ച വേദനകൾ ഒഴിവാക്കാമായിരുന്നു.

മത്തായി 5:21-26 ലെ യേശുവിന്റെ വാക്കുകളിലെ പ്രതിപാദ്യം വ്യക്തിബന്ധങ്ങളിൽ  പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന സംഘർഷങ്ങളാണ്.വലിയ ഭിന്നതയിലേക്ക് നയിക്കാവുന്ന ദേഷ്യം ഗൗരവമായ ഒരു കാര്യമാണ് (വാ.22). ഇതിലുപരി, ബന്ധങ്ങൾ നല്ല നിലയിൽ ആക്കുക എന്നുള്ളത്, ദൈവത്തിന് വഴിപാട് അർപ്പിക്കുന്നതിനു മുമ്പ് ചെയ്യേണ്ടതാണ് (വാ.23-24). യേശുവിന്റെ ഉപദേശമായ “ നിന്റെ പ്രതിയോഗിയോട് വേഗത്തിൽ ഇണങ്ങിക്കൊൾക”(വാ.25 ) എന്നത് നമ്മെ ഓർമ്മിപ്പിക്കുന്നത്, അനുരഞ്ജനത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്നത്, വേഗത്തിൽ ചെയ്താൽ, അത് എല്ലാവർക്കും നല്ലതായിരിക്കും എന്നാണ്.

 വ്യക്തി ബന്ധങ്ങൾ വളരെ അപകട സാധ്യതകൾ ഉള്ളതാണ്; അത് കാത്ത് സൂക്ഷിക്കാൻ നല്ല പ്രയത്നം ആവശ്യമാണ് – അത് നമ്മുടെ വീട്ടിലാണെങ്കിലും, , ജോലിസ്ഥലത്താണെങ്കിലും , വിദ്യാഭ്യാസ മേഖലയിലായാലും, യേശുവിലുള്ള നമ്മുടെ അതേ വിശ്വാസം പങ്കുവെക്കുന്ന ആളുകൾക്കിടയിലാണെങ്കിലും . “സമാധാന പ്രഭു” (യെശയ്യാവു 9:6) ആയ യേശുവിനെ പ്രതിനിധീകരിക്കുന്നവരായ നമുക്ക്, പിണക്കം നിലനിൽക്കുന്നവരുമായി അനുരഞ്ജനത്തിനായി  ഹൃദയപൂർവ്വം പ്രവർത്തിക്കാം.

സുധീരമായ വിശ്വാസം

രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ, പ്രേം പ്രധാമിന്റെ (1924 - 1998 ) വിമാനത്തിന് വെടിയേറ്റു; പാരച്യൂട്ടിൽ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് മുറിവേറ്റു. തത്‌ഫലമായി ജീവിതകാലം മുഴുവൻ അദ്ദേഹം മുടന്തിയാണ് നടന്നത്. അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞു: "എന്റെ കാല് മുടന്തുള്ളതാണ്; എന്നാൽ ദൈവം എന്നെ ഹിമാലയ മലനിരകളിൽ സുവിശേഷം പ്രസംഗിക്കാനായി വിളിച്ചിരിക്കുന്നു എന്നത് എത്ര വിചിത്രമാണ്”? നേപ്പാളിൽ അദ്ദേഹം സുവിശേഷം അറിയിച്ചത് നിരവധി എതിർപ്പുകളെ നേരിട്ടു കൊണ്ടാണ്; അസാധാരണമായ അവസ്ഥകളുള്ള  "മരണത്തിന്റെ  കിടങ്ങുകളിൽ "അദ്ദേഹം അടയ്ക്കപ്പെട്ടു. പതിനഞ്ചുവർഷത്തിനിടയിൽ പത്തുവർഷം പതിനാല് വ്യത്യസ്ത ജയിലുകളിലായി പ്രേം കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം അദ്ദേഹം സുധീരമായി സാക്ഷ്യം വഹിച്ചതിന്റെ ഫലമായി നിരവധി തടവുകാരും പാറാവുകാരും ക്രിസ്തുവിൽ വിശ്വസിച്ച് ജീവിത രൂപാന്തരം വരികയും യേശുവിന്റെ സന്ദേശം തങ്ങളുടെ ജനങ്ങളിൽ എത്തിക്കുകയും ചെയ്തു.

യേശുവിൽ വിശ്വസിക്കുകയും ഒരു മുടന്തനായ മനുഷ്യനെ സൗഖ്യമാക്കുവാൻ ദൈവം ഉപയോഗിക്കുകയും ചെയ്തതിന്റെ പേരിൽ അപ്പസ്തോലനായ പത്രോസിന് എതിർപ്പുകൾ നേരിടേണ്ടി വന്നു (അപ്പ.പ്രവൃത്തി.4:9). എന്നാൽ ഈ അവസരം അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് ധൈര്യമായി പ്രസംഗിച്ചു (വാ.8-13).

പത്രോസിനെപ്പോലെ (വാ.10, 11) ഇന്ന് നമുക്കും എതിർപ്പുകൾ നേരിടേണ്ടി വരാം; എന്നാൽ നമ്മുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും സഹപാഠികളും ആയി അനേകർ "രക്ഷ നൽകുന്നവനെ" (വാ.12) അറിയാത്തവരായി നമുക്കു ചുററുമുണ്ട്. ഈ രക്ഷകൻ നമ്മുടെ പാപങ്ങളുടെ ശിക്ഷയേറ്റ് മരിക്കുകയും മരിച്ചവരിൽ നിന്നുയിർത്ത് പാപം മോചിക്കാൻ അധികാരമുള്ളവനെന്ന് തെളിയിക്കുകയും ചെയ്തവനാണ് (വാ.10). നാം പ്രാർത്ഥനാപൂർവ്വം സധൈര്യം യേശുവിലുള്ള രക്ഷയുടെ ഈ സുവിശേഷം പ്രഘോഷിക്കുമ്പോൾ അവരെല്ലാവരും അംഗീകരിക്കാൻ ഇടയാകട്ടെ.

യേശു എന്ന ലേബൽ

“മകനെ, നിനക്ക് നല്കാൻ എന്റെ പക്കൽ അധികമൊന്നുമില്ല. എന്നാൽ എനിക്ക് ഒരു നല്ല പേരുണ്ട് , നീ അത് മോശമാക്കരുത്.” ജെറോം കോളേജ് പഠനത്തിനായി പോകുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞതാണ് ജ്ഞാനവും കുലീനത്വവും നിറഞ്ഞ ഈ വാക്കുകൾ. ഒരു പ്രൊഫഷണൽ അത്ലെറ്റായി ആദരം ഏറ്റുവാങ്ങാൻ സ്റ്റേജിൽ നിന്നപ്പോൾ ജെറോം പിതാവിന്റെ ഈ വാക്കുകൾ ഉദ്ധരിച്ചു. ജെറോമിന്റെ ജീവിതകാലം മുഴുവൻ ഈ വിലയേറിയ വാക്കുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു ; അതുകൊണ്ട് അദ്ദേഹം തന്റെ മകന് നല്കിയ ഉപദേശവും ഇത് തന്നെയായിരുന്നു: “മകനെ, നമുക്കുള്ള നല്ല പേരിനെക്കാൾ അധികമായ ഒന്നും നിനക്ക് നല്കാൻ എന്റെ പക്കലില്ല.”

സൽപ്പേരുണ്ടാകുക എന്നത് യേശുവിൽ വിശ്വസിക്കുന്നവർക്ക് അതിപ്രധാനമാണ്. കൊലോസ്യർ 3:12-17 ലെ പൗലോസിന്റെ വാക്കുകൾ നാം ആരെ പ്രതിനിധീകരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. സ്വഭാവം എന്നത് നാം ധരിക്കുന്ന വസ്ത്രം പോലെയാണ്; ഈ വേദഭാഗം ആ വസ്ത്രത്തിൽ “യേശു എന്ന ലേബൽ” പ്രദർശിപ്പിക്കുന്നു. " അതുകൊണ്ട് ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കുകയും തമ്മിൽ ക്ഷമിക്കുകയും ചെയ്യുവിൻ. എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിക്കുവിൻ. " ( വാ . 12 - 14 ) ഇത് കേവലം നമ്മുടെ “ഞായറാഴ്ച വസ്ത്രമല്ല”. മറിച്ച്, നാം എല്ലായിടത്തും എല്ലായ്പ്പോഴും ഇത് ധരിച്ച് അവിടുത്തെ പ്രതിഫലിക്കുവാൻ ദൈവം നമ്മിൽ പ്രവർത്തിക്കുന്നു. ഈ സത്ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ കാണപ്പെടുമ്പോൾ നാം യേശുവിന്റെ നാമം ധരിക്കുന്നവരെന്ന് വെളിപ്പെടും.

നമുക്ക് ആവശ്യമായവയെല്ലാം പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് പ്രാർത്ഥനാപൂർവ്വം സൂക്ഷ്മതയോടെ യേശുവിനെ പ്രതിനിധാനം ചെയ്യാം.

വേദപഠനം

ജെ ഐ പാക്കർ (1926-2020) നോയിങ് ഗോഡ് എന്ന തന്റെ വിശിഷ്ട കൃതിയിൽ വളരെ പരിചിതരായ 4 ക്രിസ്തു വിശ്വാസികളെ, അദ്ദേഹത്തിന്റെ ഭാഷയിൽ "ബൈബിളിനു വേണ്ടിയുള്ള ബീവേഴ്സ്" എന്ന് പറഞ്ഞിരിക്കുന്നു. പരിശീലനം ലഭിച്ചവരല്ലെങ്കിലും, ഓരോരുത്തരും ഒരു ബീവർ ആഴത്തിൽ കുഴിച്ചു ഒരുമരം കാർന്നു തിന്നുന്നത് പോലെ ദൈവ വചനത്തെ ആഴത്തിൽ പഠിച്ചിരുന്നു.  വേദ പഠനത്തിലൂടെ ദൈവത്തെ അറിയുക എന്നത് പണ്ഡിതന്മാർക്കു മാത്രമുള്ളതല്ല എന്ന് പാർക്കർ പിന്നീട് പറയുന്നു. "ദൈവവുമായുള്ള ആത്മബന്ധം ആഴത്തിൽ സ്ഥാപിക്കുവാൻ ദൈവശാസ്ത്രപരമായി കൂടുതൽ പഠിച്ച പണ്ഡിതനേക്കാൾ സാധാരണക്കാരനായ ഒരു ബൈബിൾ വായനക്കാരന് സാധിക്കും".

നിർഭാഗ്യവശാൽ, ദൈവവചനം പഠിക്കുന്ന എല്ലാവരും തന്നെ താഴ്മയുള്ള ഹൃദയത്തോടെ രക്ഷകനെ കൂടുതൽ അറിയുവാനും അവിടുത്തെ പോലെയാകുവാനും ശ്രമിക്കാറില്ല. യേശുവിന്റെ കാലത്തു പഴയ നിയമ ഭാഗങ്ങൾ വായിക്കുകയും എന്നാൽ അതിൽ ആരെക്കുറിച്ചു പരാമർശിച്ചിരിക്കുന്നുവെന്നു അവർ തിരിച്ചറിഞ്ഞില്ല. "നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല". (യോഹന്നാൻ 5: 39-40)

ബൈബിൾ വായിക്കുമ്പോൾ താങ്കളെപ്പോഴെങ്കിലും സ്തബ്ദനായിട്ടുണ്ടോ? അല്ലെങ്കിൽ ദൈവവചനം പഠിക്കുന്നത് തന്നെ മുഴുവനായും അവസാനിപ്പിച്ചിട്ടുണ്ടോ? ബൈബിൾ "ബിവേർസ്" (ആഴത്തിൽ പഠിക്കുന്നവർ) ബൈബിൾ വായിക്കുന്നവരേക്കാൾ മുന്നിലാണ്. വേദപുസ്തകത്തിൽ വെളിപ്പെട്ടിരിക്കുന്ന യേശുവിനെ കാണുവാനും സ്നേഹിക്കുവാനും അവരുടെ കണ്ണുകൾ തുറക്കേണ്ടതിന് അവർ പ്രാർത്ഥനയോടും ശ്രദ്ധയോടുകൂടി ദൈവവചനത്തെ കാർന്ന് തിന്നുന്നു. 

ശൂന്യമായ കരങ്ങൾ

സുഹൃത്തിനൊപ്പം ഉച്ചഭക്ഷണത്തിനായി എത്തിച്ചേർന്നപ്പോഴാണ് താൻ പഴ്‌സ് എടുത്തില്ലെന്ന കാര്യം റിതേഷ് ഓർത്തത്. ഇതവനെ പരിഭ്രാന്തനാക്കി. താൻ ഒന്നും കഴിക്കുന്നില്ലെന്ന് അവൻ ആദ്യം ശഠിച്ചു, അല്ലെങ്കിൽ എന്തെങ്കിലും കുടിക്കാൻ മാത്രം മതി എന്നു പറഞ്ഞു. ഒടുവിൽ സുഹൃത്തിന്റെ നിർബന്ധത്തിനും ഉറപ്പിനും വഴങ്ങി അവൻ എതിർപ്പ് അവസാനിപ്പിച്ചു. അവനും സുഹൃത്തും ഭക്ഷണം കഴിച്ചശേഷം സുഹൃത്ത് സന്തോഷത്തോടെ പണം കൊടുത്തു.

ഒരുപക്ഷേ നിങ്ങൾക്കും ഇത്തരം സന്ദിഗ്ധാവസ്ഥ നേരിട്ടിട്ടുണ്ടാകാം; അല്ലെങ്കിൽ മറ്റൊരാളുടെ നന്മ സ്വീകരിക്കുന്ന സ്ഥാനത്ത് നിങ്ങൾ നിന്നിട്ടുണ്ടാകാം. നമ്മുടെ ചിലവുകൾ സ്വയം വഹിക്കാൻആഗ്രഹിക്കുന്നതു സ്വാഭാവികമാണ്, എങ്കിലും കൃപയോടെ നൽകപ്പെടുന്നവയെ നാം താഴ്മയോടെ സ്വീകരിക്കേണ്ട അവസരങ്ങളുണ്ട്.

ലൂക്കൊസ് 15:17-24 ൽ, പിതാവിനോട് എന്താണ് പറയേണ്ടതെന്ന് ആലോചിക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള ഒരു കടംവീട്ടൽ ആയിരിക്കാം ഇളയ മകൻ മനസ്സിൽ ചിന്തിച്ചിട്ടുണ്ടാവുക. ''ഇനി നിന്റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കണമേ'' (വാ. 19). കൂലിക്കാരൻ? അവന്റെ പിതാവിന് അങ്ങനെയൊന്നില്ല! പിതാവിന്റെ കണ്ണിൽ, അവൻ വീട്ടിലേക്കു വരുന്ന വളരെ പ്രിയപ്പെട്ട മകനായിരുന്നു. ഒരു പിതാവിന്റെ ആലിംഗനവും സ്നേഹപൂർവ്വമായ ചുംബനവും ആണ് അവനെ എതിരേറ്റത് (വാ. 20). എത്ര മഹത്തായ സുവിശേഷ ചിത്രമാണത്! യേശുവിന്റെ മരണത്താൽ, വെറും കൈയോടെ വരുന്ന മക്കളെ തുറന്ന കൈകളാൽ സ്വാഗതം ചെയ്യുന്ന സ്‌നേഹനിധിയായ ഒരു പിതാവിനെ അവൻ വെളിപ്പെടുത്തിയതാണ് ഇതു നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒരു ഗാനരചയിതാവ് ഇതിനെ ഇപ്രകാരം രേഖപ്പെടുത്തി: ''വെറും കൈയായ് ഞാൻ വരുന്നു, ക്രൂശിൽ മാത്രം നമ്പുന്നേ.''